ദുബായ്: ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം നിർബന്ധമെന്ന് എമിറേറ്റ്സ് എയർലൈന്‍സ്. ഇന്ത്യ,ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോന്വേഷ്യ,ലെബനന്‍,പാകിസ്ഥാന്‍,ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യുകെ വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് ഇത് ബാധകമാകുക. നിലവില്‍ ഇന്ത്യയില്‍ നിന്നും യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് ഫലം (യഥാർത്ഥ ഫലവുമായി ബന്ധപ്പെടുത്തുന്ന ക്യൂആർ കോഡുളളത്) അനിവാര്യമാണ്. മാത്രമല്ല യാത്രയുടെ ആറ് മണിക്കൂർ മുന്‍പ് വിമാനത്താവളങ്ങളില്‍ നിന്നുമെടുക്കുന്ന പിസിആർ പരിശോധനാഫലവും വേണം.
പുതിയ നിർദ്ദേശമനുസരിച്ച് 48 മണിക്കൂറിനുളളിലെ പരിശോധനാഫലം ദുബായ് വിമാനത്താവളത്തിലെ ദുബായ് ഹെല്‍ത്ത് അതോറിറ്റി അധികൃതർ പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്നുളള ദുബായ് വഴി ട്രാന്‍സിറ്റ് യാത്ര നടത്തുന്നവർക്കും പുതിയ നിർദ്ദേശം ബാധകമാണ്.
യുകെയില്‍ നിന്നുളളവർക്കും 48 മണിക്കൂറിനുളളിലെ ആർ ടി പിസിആർ പരിശോധനാഫലം അനിവാര്യമാണ്. എവിടെ നിന്നാണ് സാമ്പിളെടുത്തതെന്ന് വ്യക്തമാക്കുന്നതായിരിക്കണം സർട്ടിഫിക്കറ്റ്. എന്‍എച്ച്എസ് കോവിഡ് 19 സർട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും അറിയിച്ചിട്ടുണ്ട്.