ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച ഇന്തോനേഷ്യന്‍ മുസ്ലീം പണ്ഡിതന് അഞ്ച് മാസം തടവ്

ബൈബിള്‍ സത്യവിരുദ്ധമെന്ന് പ്രസംഗിച്ച ഇന്തോനേഷ്യന്‍ മുസ്ലീം പണ്ഡിതന് അഞ്ച് മാസം തടവ്


ജക്കാര്‍ത്ത: ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി ഇന്തോനേഷ്യയില്‍ അറസ്റ്റിലായ മുസ്ലീം പണ്ഡിതനു അഞ്ചു മാസം തടവും 3600 ഡോളര്‍ പിഴയും. 2006 ല്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത മുഹമ്മദ് യഹ്യ വലോണിയാണ് ശിക്ഷിക്കപ്പെട്ടത്.

ബൈബിള്‍ സത്യവിരുദ്ധമാണെന്നും കെട്ടച്ചമച്ചതാണെന്നും ഉള്‍പ്പെടെ നിരവധി വിശ്വാസ അവഹേളനങ്ങള്‍ ഇയാള്‍ തുടര്‍ച്ചയായി നടത്തി വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജനുവരി 11 നാണ് സൗത്ത് ജക്കാര്‍ത്ത കോടതി വിധി പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വലോണിയേക്കുറിച്ചുള്ള പരാതി ഫയല്‍ ചെയ്തതെന്നു പൊലീസിന്റെ ഔദ്യോഗിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ റുസ്ദി ഹാര്‍ട്ടോണോ അറിയിച്ചു. അതേസമയം വലോനിക്കുള്ള ശിക്ഷ കുറഞ്ഞുപോയെന്ന് കത്തോലിക്കാ നേതാവും അഭിഭാഷക സംഘടനാ ചെയര്‍മാനുമായി പെട് സെലസ്റ്റിനസ് കുറ്റപ്പെടുത്തി.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.