ദുബായ്: 600 ദിർഹം മാസവരുമാനമുളള ജോലിക്കായാണ് മുഹമ്മദ് സമീർ അലന്‍ ദുബായിലെത്തിയത്. അബുദബിയില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചതോടെ ഒരുകോടിഇരുപത് ലക്ഷം ദിർഹമാണ് സമീറിന് സ്വന്തമായത്. മെച്ചപ്പെട്ട ജീവിതവും സൗകര്യങ്ങളും ആഗ്രഹിച്ചാണ് ദുബായിലേക്ക് സമീറെത്തിയത്. പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. 2004 നാണ് ദുബായിലെത്തുന്നത്. അന്ന് 600 ദിർഹമായിരുന്നു മാസവരുമാനം.
കഠിനാധ്വാനത്തിലൂടെ മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിച്ചുവെങ്കിലും ഭാഗ്യാന്വേഷണം തുടർന്നു. അങ്ങനെയാണ് അബുദബി ബിഗ് ടിക്കറ്റിന്‍റെ ഭാഗമായത്. 2018 മുതല്‍ ഭാഗ്യപരീക്ഷണം നടത്തുകയാണെങ്കിലും ഇത്തവണയാണ് ഭാഗ്യം തുണച്ചതെന്ന് സമീർ.
കുടുബത്തിന് തണലാകണമെന്നതാണ് വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് ദിയോറ സ്വദേശിയാണ്.ഫെബ്രുവരി 27 നാണ് ടിക്കറ്റെടുത്തത്.