ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആർടി പിസിആർ പരിശോധന വേണ്ടെന്ന് എയർ ഇന്ത്യ എക്സ് പ്രസ്. യുഎഇയില്‍ നിന്നും വാക്സിനെടുത്തവർക്കും ഇത് ബാധകമാക്കി. നേരത്തെ ഇന്ത്യയില്‍ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പരിശോധനയില്‍ ഇളവുണ്ടായിരുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നും വാക്സിനെടുത്തവർക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പട്ടികയിലാണ് യുഎഇയും ഉള്‍പ്പെട്ടിട്ടുളളത്. കോവിഡ് വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എയർസുവിധ പോർട്ടലില്‍ അപ് ലോഡ് ചെയ്യണം. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുളളവർ 72 മണിക്കൂറിനുളളിലെ പിസിആർ പരിശോധനാഫലം എയർ സുവിധയില്‍ അപ് ലോഡ് ചെയ്യണം.

എല്ലാ യാത്രക്കാരും യാത്രയ്ക്ക് 14 ദിവസം മുന്‍പ് വരയുളള മറ്റ് യാത്ര വിവരങ്ങള്‍ ഉള്‍പ്പടെയുളള ആരോഗ്യസാക്ഷ്യപത്രവും നല്‍കണം. നിബന്ധനകള്‍ പാലിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയർ ഇന്ത്യയുടെ അറിയിപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ യുഎഇയില്‍ നിന്നടക്കം യാത്ര ചെയ്യുന്നവർ വാക്സിനെടുക്കാത്തവരാണെങ്കില്‍ 72 മണിക്കൂറിനുളളിലെടുത്ത ആർടിപിസിആർ പരിശോധനാഫലം വേണം.