അബുദബി: അബുദബി ഗയാതിയില്‍ കുടുംബവഴക്കിനിടെ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം. മകന്‍റെ ഭാര്യയുമായുളള തർക്കത്തിനിടെയാണ് ആലുവ സ്വദേശിനി റൂബി മുഹമ്മദ് മർദ്ദനമേറ്റ് മരിച്ചത്. 63 വയസായിരുന്നു. സംഭവത്തെ തുടർന്ന് മകനായ സജ്ഞുവിന്‍റെ ഭാര്യ ഷജനയെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവമുണ്ടായത്. ഓണ്‍ലൈനിലൂടെയാണ് സജ്ഞുവും ഷജനയും ജനുവരി 25 ന് വിവാഹിതരായത്. ഫെബ്രുവരി 11 ന് സന്ദർശകവിസയിലാണ് ഷജനയും റൂബിയിലും അബുദബിയിലെത്തിയത്. ഇരുവരും തമ്മില്‍ പരസ്പരം മിണ്ടാത്തതിനെ കുറിച്ച് ചോദിക്കുന്നതിനിടെ ഷജന പ്രകോപിതയാകുകയും റൂബിയെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് സജ്ഞുവിന്‍റെ മൊഴി.
പോലീസ് എത്തി മരണം സ്ഥിരീകരിച്ചതിന് ശേഷം തുടർ നടപടി ക്രമങ്ങള്‍ക്കായി മൃതദേഹം ബദാസായിദ് ആശുപത്രിയിലേക്ക് മാറ്റി. കുറ്റിക്കാട്ടുകര പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലി ആണ് റൂബിയുടെ ഭർത്താവ്. മകൾ സ്മേര.