സൗദി: അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നവർക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. ഹജ്ജ് നിർവഹിക്കാന്‍ ആഗ്രഹിക്കുന്നവർ ഔദ്യോഗിക അനുമതി തേടണം. അതിന് ശേഷം മാത്രമെ തീർത്ഥാടനത്തിനായി എത്താന്‍ പാടുളളൂവെന്നും വക്താവ് ബ്രിഗേഡിയർ സാമി ബിന്‍ മുഹമ്മദ് അല്‍ ഷുവൈർഖ് ട്വീറ്റില്‍ വ്യക്തമാക്കി.
നിയമം ലംഘിച്ച് തീർത്ഥാടനത്തിനായി എത്തുന്നവരെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും പോകുന്ന വഴികളും സുരക്ഷിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.