നവജാത ശിശുവിന് കുത്തിവയ്പ്പ് മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

നവജാത ശിശുവിന് കുത്തിവയ്പ്പ് മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവെയ്പ്പില്‍ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

ആദ്യ ഡോസ് നല്‍കിയതിന് പകരം കുട്ടിക്ക് നല്‍കിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച വരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. കുട്ടിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന വാര്‍ത്ത പുറത്ത് വിടുന്നത്. പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുഞ്ഞിന് നല്‍കിയ പ്രതിരോധ കുത്തിവെയ്പ്പിലാണ് വീഴ്ച സംഭവിച്ചത്. ഒന്നാം ഡോസിന് പകരം എടുത്തത് ഒന്നര മാസം കഴിഞ്ഞു നല്‍കേണ്ട രണ്ടാമാത്തെ കുത്തിവെയ്പ്പായിരുന്നു.

തുടര്‍ന്ന് വിഷയത്തില്‍ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.