അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; രണ്ടുപേർ മരിച്ചു; ഒരാൾക്ക് പരിക്ക്

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; രണ്ടുപേർ മരിച്ചു; ഒരാൾക്ക് പരിക്ക്

കാൻസാസ് സിറ്റി: അമേരിക്കയിലെ കാൻസാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. കിഴക്കൻ കാൻസാസ് നഗരത്തിലെ മക്ഡൊണാൾഡ്സ് റസ്റ്റോറന്റിന് മുന്നിലായിരുന്നു വെടിവയ്പ്പുണ്ടായത്. മാർസെൽ ടി നെൽസൺ (42), ക്രിസ്റ്റൻ ഫെയർചൈൽഡ് (42) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് വെടിയേറ്റിരുന്നുവെന്ന് മിസൗറി സ്റ്റേറ്റ് ഹൈവേ വക്താവ് ആൻഡി ബെൽ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഒരാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വെടിയേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാമത്തെ ആളുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തു. വെടിവയ്പ്പിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേ സമയം അമേരിക്കയിലെ ഫിലാഡൽഫിയയിൽ ദിവസങ്ങൾക്ക് മുൻപ് മലയാളി യുവാവ് വെടിയേറ്റ് മരിച്ചിരുന്നു. കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ (21) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

അമേരിക്കയിൽ വെടിവയ്പ്പും അതിനെ തുടർന്നാണ്ടുന്ന മരണങ്ങളും നിത്യസംഭവമാകുന്നു. നിരപരാധികളായ നിരവധി ആളുകൾക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. പരിക്കേറ്റ പലരും ആശുപത്രികളിൽ ചികിത്സയിലാണ്. പൊതു ജനങ്ങൾക്ക് തോക്കും ലൈസൻസും നൽകുന്നതിനെതിരെ പ്രതിഷേധവും ശക്തമാകുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.