തെരുവുനായ ആക്രമണം; ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാകില്ല: സുപ്രീം കോടതി

തെരുവുനായ ആക്രമണം; ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതിയുടെ പരാമർശം.

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകന്‍ വി.കെ ബിജുവാണ് ഹര്‍ജി വീണ്ടും പരാമര്‍ശിച്ചത്.

തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ നിഹാല്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ജൂലൈയില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.