ജപമാല ചൊല്ലി 100 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഫ്രാൻസിലെ യുവ ജനത ; പാരിസ് – ചാർട്രസ് തീർത്ഥാടനത്തിന് സമാപനം

ജപമാല ചൊല്ലി 100 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഫ്രാൻസിലെ യുവ ജനത ; പാരിസ് – ചാർട്രസ് തീർത്ഥാടനത്തിന് സമാപനം

പാരീസ്: പാരീസിൽ നിന്ന് ചാർട്രെസിലേക്ക് നടന്ന കത്തോലിക്കാ തീർത്ഥാടനത്തിൽ ഫ്രഞ്ച് സഭക്ക് ആവേശം പകർന്ന് 19,000 യുവജനങ്ങൾ പങ്കെടുത്ത്. ചാർട്രസ് കത്തീഡ്രലിൽ നടന്ന ദിവ്യബലിയോടെയാണ് മൂന്ന് ദിവസം നീണ്ട് നിന്ന പാരീസ്-ചാർട്രസ് തീർത്ഥാടനം സമാപിച്ചത്. തീർത്ഥാടനത്തിന്റെ ജനറൽ ചാപ്ലെയിൻ അബ്ബെ ജീൻ ഡി മാസിയ എഫ്എസ്എസ്പി ദിവ്യബലിയിൽ കാർമകിത്വം വഹിച്ചു.

പരമ്പരാഗത സ്വഭാവം നിലനിർത്തിക്കൊണ്ട് മൂന്ന് ദിവസങ്ങളിലായി ഫ്രാൻസിന്റെ ഗ്രാമ പ്രദേശങ്ങളിലൂടെ ഏകദേശം 60 മൈലാണ് (100 കിലോമീറ്റർ) ജപമാല പ്രാർത്ഥിച്ചും നിയുക്ത സ്ഥലങ്ങളിൽ രാത്രി തമ്പടിച്ചും തീർത്ഥാടകർ താണ്ടിയത്. നോട്രെ-ഡാം ഡി ക്രെറ്റിയന്റെയിൽ നിന്നുള്ള 1,000-ത്തിലധികം വളണ്ടിയർമാരും 120 എക്‌സിക്യൂട്ടീവുകളും തീർത്ഥാടകരുടെ സഹായത്തിനായി ഉണ്ടായിരുന്നു.

ചാർട്രസ് കത്തീഡ്രലിന്റെ സഹസ്രാബ്ദി ആചരണത്തോടനുബന്ധിച്ച് ഇവിടെ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ മൂടുപടം വണങ്ങുവാനുള്ള അവസരവും തീർത്ഥാടകരായ യുവജനങ്ങൾക്ക് ലഭിച്ചു. ചാർട്രസ് ബിഷപ് ഫിലിപ്പ് ക്രിസ്റ്ററി സന്ദേശം നൽകി.

2024-ൽ 18,000 പേരും 2023-ൽ 16,000 പേരും ആയിരുന്നു തീർത്ഥാടന്തതിൽ പങ്കെടുത്തത്. വരും വർഷങ്ങളിലും തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഫ്രഞ്ചിൽ pèlerinage de Chrétienté എന്ന് അറിയപ്പെടുന്നതാണ് ചാർട്രസ് തീർത്ഥാടനം. പാരീസിലെ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രൽ ദേവാലയത്തിൽ നിന്നു നോട്രഡാം ഡി ചാർട്രേസ് കത്തീഡ്രൽ ദേവാലയത്തിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഇത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.