അഹമ്മദാബാദിലെ ആകാശ ദുരന്തം: മരണം 133 ആയി; വിമാനം തകര്‍ന്നു വീണത് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അഹമ്മദാബാദിലെ ആകാശ ദുരന്തം: മരണം 133 ആയി; വിമാനം തകര്‍ന്നു വീണത് മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍, നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അടിയന്തര വിവരങ്ങള്‍ കൈമാറുന്നതിന് കണ്‍ട്രോള്‍ റൂം നമ്പര്‍: 079-232-51900, 9978405304, എയര്‍ ഇന്ത്യ ഹോട്‌ലൈന്‍: 18005691444, അഹമ്മദാബാദ് സിറ്റി പൊലീസ്: 07925620359

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിച്ച് അഹമ്മദാബാദിലുണ്ടായ വന്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളത്തിന് സമീപമുള്ള മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. എംബിബിഎസ് വിദ്യാര്‍ഥികളടക്കം നിരവധി ഹോസ്റ്റല്‍ നിവാസികള്‍ക്ക് പരിക്കുണ്ട്. വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിമാനം തീഗോളമായി കെട്ടിടത്തിലേക്ക് പതിച്ചത്.

230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ലഭിക്കുന്ന വിവിരം.


വിമാനത്തില്‍ 53 ബ്രിട്ടീഷ് പൗരന്മാരും ആറ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ഇന്ത്യക്കാരായിരുന്നു. മലയാളികളും വിമാനത്തില്‍ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 787 ഡ്രീം ലൈനര്‍ വിമാനമാണ് എയര്‍പോര്‍ട്ടിനടുത്ത് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്. 230 യാത്രക്കാരും 12 ജീവനക്കാരും അടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ന് ഉച്ചയ്ക്ക് 1.39 ന് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്നതിനു പിന്നാലെ വിമാനത്തിന് തീപിടിച്ചു. എന്‍ഡിആര്‍എഫ് സംഘങ്ങളും പതിനഞ്ചോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.