ഷാർജ: ഭാരതത്തിന്റെ അപ്പോസ്തോലനും ഈശോയുടെ പ്രിയ ശിഷ്യനുമായ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിന് ഷാർജ സെ. മൈക്കിൾസ് ദൈവാലയത്തിൽ കൊടിയേറി. വെളിയാഴ്ച ദിവ്യബലിക്ക് ശേഷം സതേൺ അറേബ്യ അപ്പോസ്തോലിക് വികാർ മാർ പൗലോ മാർട്ടിനെല്ലിയാണ് കൊടിയേറ്റ് കർമങ്ങൾക്ക് നേതൃത്വം നൽകിയത്. ഇടവക വികാരി ഫാ. ശവരിമുത്തു ആന്റണി സാമി, മലയാളം കമ്മ്യൂണിറ്റിയുടെ ആത്മീയ പിതാവ് ഫാ. ജോസ് വട്ടുകുളത്തിൽ എന്നിവർ സാഹകാർമ്മികരാ യിരുന്നു.
ജൂലൈ രണ്ടാം തിയതിയാണ് ആഘോഷമായ തിരുനാൾ. അന്നേ ദിവസം മിയാവോ രൂപതാധ്യക്ഷൻ മാർ ജോർജ് പള്ളിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുനാൾ ദിവ്യബലി, ലദീഞ്ഞ്, തുടർന്ന് സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ദൈവാലയത്തിലെ സീറോ മലബാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാളം കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ഒൻപതു ദിവസത്തെ നൊവേന വെള്ളിയാഴ്ച ആരംഭിച്ചു.