ജീവനക്കാരുടെ ഗുരുതര വീഴ്ച: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; അര്‍ച്ചന ജോഷിയെ മാറ്റി

ജീവനക്കാരുടെ ഗുരുതര വീഴ്ച: ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; അര്‍ച്ചന ജോഷിയെ മാറ്റി

ബാലസോര്‍: രാജ്യത്തെ നടുക്കിയ ഒഡീഷ ബലാസോര്‍ ട്രെയിന്‍ അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിഗ്‌നലിംഗ്, ഓപ്പറേഷന്‍സ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബെഹനഗ സറ്റേഷനിലെ ഈ രണ്ട് വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

ഇതിന് പിന്നാലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ മാറ്റി. അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു.

ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും ട്രെയിന്‍ കടന്നു പോകുന്നതിന് മുന്‍പുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പരിശോധിച്ചില്ലെന്നും റെയില്‍ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 52പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.