കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-7)

കൈക്കുമ്പിൾ തുറന്നൊരുദയം (ഭാഗം-7)

'എൻ്റെ പൊന്നേഡങ്ങത്തേ.., പറഞ്ഞതൊക്കെ
പശുവിൻ പാലുപോലെ നേരാണങ്ങത്തേ...'
കുറുപ്പദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു..!
ആ ചായകടയിൽ അരീം, ഉഴുന്നും, പരിപ്പും ...
അരച്ചുകൊടുക്കാൻ അവനേയും കൂട്ടി..!
'നിൻ്റെ കിടപ്പും, ഉറക്കോം കടയിലായിക്കോ..'
'ആ രണ്ടിനേം.., കൈയിൽ കിട്ടിയിരുന്നേൽ..'
'മല്ലപ്പള്ളി താലൂക്കാശുപത്രി പടിക്കലുള്ള
വറീതുചേട്ടൻ്റെ കടയിലും പണിയുണ്ടാകും..!'
'പണ്ടവിടെ പുഞ്ചയിൽ, പഞ്ചായത്തുവക
ചിറയില്ലായിരുന്നു. വെള്ളം കയറിയാലേ,
മഞ്ഞത്താനത്തോട്ടുള്ള യാത്ര കഷ്ടം..'
മഴക്കാലം കരക്കാർക്കു പേടിസ്വപ്നമാകും.!
കുറുപ്പങ്ങത്ത് മണ്ണുവാരൽ തരപ്പെടുത്തി.;
വാടകയില്ലാതെ, മഞ്ഞത്താനത്തൊരു....
നാലുകാലോലപ്പുരയും ശരിയാക്കിതന്നു..!
കുന്നുകളാലും, ചെറിയ മുരിപ്പുകളാലും,
അനുഗ്രഹീതമായ ഒരു ഉൾനാടൻഗ്രാമം.!
മണ്ണു കുഴച്ച്, തല്ലിയും, തേച്ചും ഭിത്തികെട്ടി!
അങ്ങനെ അത്യാവശ്യം അടയറവുണ്ടാക്കി.
പച്ചപ്പട്ടു പുതപ്പിച്ച്.., ഈശ്വരൻ അനുഗ്രഹിച്ച
മല്ലപ്പള്ളിലെ മഞ്ഞത്താനം.!
പുഞ്ചയ്കു കുറുെയുള്ള ചിറ കടന്നുചെന്നാൽ,
നടപ്പിന് വേഗത കുറയും; കിതപ്പേറും.!
കുറുക്കൻ കുന്നിലൊരു റബ്ബർ തോട്ടം..!
'അഛന്റെ കടോം വേണ്ട, ധനോം വേണ്ട..'
കുഞ്ഞുരാമൻ പടുതോടും കടന്ന് നടപ്പായി.!
'ഗാർഹികപീഢന പരമ്പര കൂട്ടുവേണ്ടാ..!'
മല്ലപ്പള്ളി സർക്കാർ ആശുപത്രിക്കടുത്തുള്ള
പുഞ്ചയിൽ, ചിറ വന്നതോടെ അക്കരെക്കുള്ള
യാത്രാ ക്ളേശം കുറഞ്ഞു.!
മഞ്ഞത്താനംകരക്കാർക്ക് ആശ്വാസമായി..!
'ഇനിയും ഇവിടെ നിന്നാൽ ശരിയാകില്ലളിയാ..!'
പുഞ്ചിരിമുറ്റത്ത് അന്നൊരു സംഭവമുണ്ടായി.
കദളിവാഴച്ചുവട്ടിൽ, നടുവിനു കുത്തിപ്പിടിച്ചു-
നിന്ന്, പുഞ്ചിരിചെല്ലമ്മ ഓക്കാനിക്കുന്നു;
ഒപ്പം കിശുകിശാ തുപ്പുന്നു..
'വിത്തുഗുണം..പത്തുഗുണം എന്നാണല്ലോ..'
'ചാന്ദിനീ-കീ-ടുക്കടേ.., തൂ-ബഡീ-ഖുസ്സൂരത്...'
പട്ടാളക്കാരൻ്റെ ആ വരികൾ, ചെല്ലമ്മയുടെ
തലയിൽ, കരിവണ്ടിൻ്റെ ആർത്തിരമ്പലായി..!
ഗോപാലകൃഷ്ണപിള്ളയുടെ അവധി റദ്ദായി..!
അമ്മയെ ചുംബിച്ചിട്ടയാൾ യാത്രയായി..!
പുഞ്ചിരിയുടെ അടിവയറിൻ്റെ ആകാരം മാറി!
'ഒരുമ്പെട്ടോളെ..,എന്താടീ കാട്ടിക്കൂട്ടിയത്..?'
'ഏതവനാടീ വയറ്റിലൊള്ളതിൻ്റ തന്ത..?'
തലങ്ങും വെലങ്ങും തുടുപ്പു പാഞ്ഞു.!
ചെല്ലമ്മ പാറപോലെ മിണ്ടാതെ നിലകൊണ്ടു.!
പുരയ്കകത്ത്, പൂരപ്പാട്ടിൻ്റെ കട്ടി കുറഞ്ഞു.!
അപ്പോഴും, അടിവയർ വീർത്തുവന്നു.! ഇന്ത്യ
പാക്കിസ്ഥാനുനേരെ, യുദ്ധം പ്രഖ്യാപിച്ചു..
അനിയത്തിപിള്ളാരുടെ നേരേം പൂവാലശല്യം.!
'അതേ, വലിയതള്ള മുതൽ, ജാതകദോഷമാ.'
അരുണോദയം കണികാണാനവൾ മടിച്ചു.
ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക്..,
ഒരുദിവസം ചെല്ലമ്മ കയറിചെന്നു........
'രോഹിണിയമ്മോ..എവിടെയാ..?'
വിവരം അറിഞ്ഞ രോഹിണിയമ്മ, താടിക്കു
കൈയും കൊടുത്ത് അനന്തതയിലേക്കെന്ന-
പോലെ, നോക്കിയിരുന്നു..
'ങ്ഹാ.., ഏതെങ്കിലും ഒരുത്തിയെ താലികെട്ടി,
എനിക്കൊരു കൂട്ടിന് കൊണ്ടുവരാൻ ഞാൻ
പറയാൻ തുടങ്ങിയിട്ട് നാളേറെയായി..!'
'അവൻ്റ അഛൻ മരിച്ചതിനുശേഷം, പൊന്നേ,
പൊടിയേ പോലല്ലിയോ വളർത്തിയത്..!'
അവൻ്റെ ഓരോരോ ലീലാവിലാസങ്ങളേ.!'
'ഗോപൻ്റെ ഒരു കുഞ്ഞിനെ കാണാൻ...,
കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതാ..!'
'അതിപ്പം...ഇങ്ങനെയെങ്കിൽ ഇങ്ങനെ..!'
മോളേ, അവിവേകം ഒന്നും കാട്ടിക്കൂട്ടരുത്..!'
'എന്തെങ്കിലും സമാധാനം ഉണ്ടാക്കാം..!'
നാരായണി പിന്നേയും, ചെല്ലമ്മയോട് കാരണ-
ഭൂതൻ്റെ വിവരം, മാറി...മാറി ആരാഞ്ഞു..!
കാലാകാലങ്ങളിൽ, സംബന്ധക്കാർ കോരി-
തരുന്ന 'പച്ചടിപ്പരുവം' ദക്ഷിണപോലെ....,
ചെല്ലമ്മ അല്പാല്പമായി കാര്യങ്ങൾ പറഞ്ഞു..
'കഴിഞ്ഞ ഉത്സവത്തിന്, നമ്മുടെ അങ്ങേലെ
'പട്ടാളംഗോപൻകുഞ്ഞ്' എന്നെ ബലമായി
ചുംബിച്ചു. അതുപിന്നെ പതിവയി..!'
അയാൾ വയറ്റിൽ തന്നിട്ട് മടങ്ങിപ്പോയി..'
നാരായണിയുമായി കുശലം പറയാനായി
രോഹിണിയമ്മ ഇറങ്ങിവന്നു..!
നാരായണി സംയമനം പാലിച്ചു..!
'രോഹിണികുഞ്ഞമ്മ കണ്ടോ.? അവിടുത്തെ
കുഞ്ഞ് ഇവൾക്ക് വയറ്റിൽ കൊടുത്തു..'
'എന്നിട്ട് ഓടിപ്പോയി.; മാസമിത് ഏഴായി..!'
'അവിടുത്തെ കുഞ്ഞിന്, ചെല്ലമ്മേ ഇഷ്ട-
മാണെന്ന് ഒരു വാക്കു പറഞ്ഞിരുന്നേൽ..,
കെട്ടിച്ചു കൊടുക്കാമിയിരുന്നല്ലോ..'
'പരമൂ..നാരായണീ, ചെല്ലമ്മേ എൻ്റെ വീട്ടിൽ
മോളേപ്പോലെ നോക്കിക്കോളാം.!'


------------------------------ ( തു ട രും )----------------------------

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കൂ …….

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.