ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടമായി. ഒരു ഒമാനി റിയാലിന് വ്യാഴാഴ്ച 214 രൂപ 50 പൈസയിലെത്തി. ഇതേ നിരക്ക് തന്നെയാണ് വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ നല്‍കുന്നത്. അന്താരാഷ്ട്ര വിനിമയ നിരക്കിന്റെ എക്സ് ഇ എക്സ്ചേഞ്ച് 214.90 എന്ന നിരക്കാണ് വെള്ളിയാഴ്ച നൽകിയിരുന്നത്.ഖത്തർ റിയാലിന് 22 രൂപ 69 പൈസയാണ് വിനിമയ നിരക്ക്.
യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 41 പൈസയെന്ന നിരക്കാണ് പല പണമിടപാട് സ്ഥാപനങ്ങളും നല്‍കുന്നത്. ഡോളറിനെതിരെ 82 രൂപ 45 പൈസയെന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക്. എക്സ് ഇ എക്സ്ചേഞ്ചില്‍ 22 രൂപ 49 പൈസയാണ് ഒരു ദിർഹത്തിന്‍റെ വിനിമയ നിരക്ക്. കുവൈറ്റ് ദിനാർ 271 രൂപ 34 പൈസയിലെത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രയോജനപ്പെടുത്തി നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പണമയക്കാനായി പണമിടപാട് സ്ഥാപനങ്ങളിലെത്തുന്നത്.
ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് പിടിച്ചുനിർത്താന്‍ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ വർദ്ധിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ രൂപയ്ക്ക് ഒരു വർഷത്തിനിടെ 1 ശതമാനം വിലയിടിവ് ഉണ്ടായെന്നാണ് വിലയിരുത്തില്‍. അമേരിക്കന്‍ ഡോളർ ശക്തമായതാണ് ഇന്ത്യന്‍ രൂപയുടെ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഫെഡറൽ റിസർവ് നടത്തിയ സാമ്പത്തിക പരിഷ്കരണങ്ങളാണ് ഡോളറിനെ ശക്തിപ്പെടുത്തിയത്.