വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി; ചില്ലുകഷണവുമായി പരാക്രമം കാട്ടിയയാളെ ജീവന്‍ പണയംവച്ച് പൊലീസ് കീഴ്പ്പെടുത്തി

വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി; ചില്ലുകഷണവുമായി പരാക്രമം കാട്ടിയയാളെ ജീവന്‍ പണയംവച്ച് പൊലീസ് കീഴ്പ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൈയ്യില്‍ ചില്ലുകഷണവുമായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ജീവന്‍ പണയം വച്ചാണ് കീഴ്‌പ്പെടുത്തിയത്.

ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. പൊലീസ് സ്റ്റേഷനിലെ ഗ്രില്ലില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടര്‍ന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.

മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പകച്ചുപോയി. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ ബലമായി കീഴ്‌പ്പെടുത്തി.

ഇതിനിടെ പ്രതിയുടെ കൈയ്യിലിരുന്ന ചില്ലുകഷ്ണം കൊണ്ട് പൊലീസുകാരിലൊരാള്‍ക്ക് ആഴത്തില്‍ മുറിവേറ്റു. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണെന്നാണ് സംശയിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.