സംവിധായകന്‍ സിദ്ദിഖ് ഇനി കണ്ണീരോര്‍മ്മ; സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി

സംവിധായകന്‍ സിദ്ദിഖ് ഇനി കണ്ണീരോര്‍മ്മ; സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി

കൊച്ചി: മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഭൗതിക ശരീരം ഖബറടക്കി.

വീട്ടില്‍ വച്ച് പൊലീസ് ഔദ്യാേഗിക ബഹുമതി നല്‍കിയ ശേഷം മൃതദേഹം വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ എത്തിച്ചു. നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബറടക്കം നടന്നു. ഇന്നലെ രാത്രി 9.02ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളികളുടെ പ്രിയ സംവിധായകന്റെ അന്ത്യം. 67 വയസായിരുന്നു.

ന്യുമോണിയയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് അമൃതയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കരള്‍ രോഗവും മൂര്‍ച്ഛിച്ചു. അസുഖം കുറഞ്ഞതിനാല്‍ അഞ്ചു ദിവസം മുമ്പ് ഐ.സി.യുവില്‍ നിന്ന് മാറ്റിയിരുന്നു. കരള്‍ മാറ്റ?വയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.

മകളുടെ കരള്‍ നല്‍കാനായിരുന്നു ആലോചന. അതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥിതി വഷളാക്കി. വീണ്ടും ഐ.സി.യുവിലേക്ക് മാറ്റി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന എക്‌മോ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.