അന്താരാഷ്ട്ര സർവ്വീസുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി

അന്താരാഷ്ട്ര സർവ്വീസുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിമാനകമ്പനി

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനകമ്പനിയായ സൗദി എയർലൈന്‍സില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവ്. യാത്രാനിരക്കില്‍ 50 ശതമാനം ഇളവാണ് കമ്പനി നല്‍കിയിരിക്കുന്നത്. ആഗസ്റ്റ് 17 മുതലാണ് ഇളവ് പ്രയോജനപ്പെടുത്താനാവുക.

2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ യാത്ര ചെയ്യാവുന്ന ടിക്കറ്റുകളാണ് ആഗസ്റ്റ് 30 വരെ വാങ്ങാനാവുക. ബിസിനസ് ക്ലാസ്, ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്കെല്ലാം നിരക്ക് ഇളവ് ലഭിക്കും. 


നിങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തിരിക്കുന്നു' എന്ന പ്രഖ്യാപനത്തോടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ സൗദി എയര്‍ലൈന്‍സ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി അറേബ്യയുടെ എല്ലാ ലക്ഷ്യ സ്ഥാനങ്ങളിലേക്കും നിരക്ക് ഇളവ് ബാധകമാണ്. 

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുളളത്. വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നാണ് ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗദി എയര്‍ലൈന്‍സ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.