ദുബായ് വിമാനത്താവളത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് യാത്രക്കാര്‍ക്ക് പുതുജീവന്‍

ദുബായ് വിമാനത്താവളത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് യാത്രക്കാര്‍ക്ക് പുതുജീവന്‍

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി ദുബായ് ആംബുലന്‍സ്. ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലാണ് മൂന്നു പേരുടെയും ജീവന്‍ രക്ഷിച്ചത്. 24 മണിക്കൂറിനുള്ളിലാണ് മൂന്നു സംഭവങ്ങളും ഉണ്ടായത്.

ടെര്‍മിനല്‍ മൂന്നില്‍ കുഴഞ്ഞുവീണ് ശ്വാസം നിലച്ച യാത്രക്കാരന് ആംബുലന്‍സ് ജീവനക്കാര്‍ നല്‍കിയ കാര്‍ഡിയോ പള്‍മനറി വഴി ശ്വാസം വീണ്ടെടുത്തു. വിമാനത്താവളത്തില്‍ എത്തിയ ശേഷം ഹൃദയസ്തംഭനം ഉണ്ടായ മറ്റു രണ്ടു പേരെയും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി.

യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കിയെന്ന് ദുബായ് ആംബുലന്‍സ് സിഇഒ മുശഅല്‍ അബ്ദുല്‍ കരീം ഗള്‍ഫാര്‍ പറഞ്ഞു. എളുപ്പത്തില്‍ സേവനം ലഭ്യമാക്കുന്നതിനു എയര്‍പോര്‍ട്ടില്‍ 17 കേന്ദ്രങ്ങളില്‍ ആംബുലന്‍സുണ്ട്. ആധുനിക വൈദ്യ സാമഗ്രികളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും യാത്രക്കാരുടെ ആരോഗ്യ സേവനത്തിനായി 24 മണിക്കൂറും സജ്ജമാണെന്നും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.