യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി; ചേർന്നില്ലെങ്കിൽ പിഴ ശമ്പളത്തിൽ നിന്ന് പിടിക്കാൻ സാധ്യത

യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി; ചേർന്നില്ലെങ്കിൽ പിഴ ശമ്പളത്തിൽ നിന്ന് പിടിക്കാൻ സാധ്യത

യുഎഇ: തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതിയിൽ ചേർന്നിട്ടില്ലെങ്കിൽ പണിപാളും. തൊഴിലാളിയുടെ ശമ്പളത്തിൽ നിന്നോ സേവനാനന്തര ആനുകൂല്യത്തിൽനിന്നോ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പുമായി യുഎഇ. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യുഎഇയിലെ തൊഴിലാളികൾ ഒക്ടോബർ ഒന്നിനു മുന്നെ തൊഴിൽ നഷ്ട ഇൻഷൂറൻസ് എടുക്കണമെന്നാണ് നിയമം. 18 വയസിന് മുകളിലുള്ള എല്ലാ ജോലിക്കാർക്കും ഇതു നിർബന്ധമാണ്.

16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹവും (112 രൂപ) യാണ് നൽകേണ്ടത്. തൊഴിലാളികളാണ് സ്കീമിൽ ചേരേണ്ടത്. കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹവുമാണ് (224 രൂപ)യാണ് അടക്കേണ്ടത്. മാസത്തിൽ ഈ പണം അടക്കാം അല്ലെങ്കിൽ 3, 6, 9, 12 മാസം ആകുമ്പോൾ അടക്കാൻ സാധിക്കും. നിശ്ചിത തീയതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ധാകും. പിഴ 200 ദിർഹം.

ഇതിനോടകം തൊഴിൽ നഷ്ട ഇൻഷൂറൻസിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. തുടർച്ചയായി 12 മാസമെങ്കിലും ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായവർക്കാണ് ഇതുമായി ബന്ധപ്പെട്ട ആനുകൂല്യം ലഭിക്കുന്നത്. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക ലഭിക്കും. 3 മാസത്തേക്ക് ആയിരിക്കും ആനുകൂല്യം ലഭിക്കുന്നത്. മൂന്ന് മാസത്തിനിടെ മറ്റൊരു ജോലിയിൽ പ്രവേശിച്ചാലും, രാജ്യം വിട്ടാവും ഈ അനുകൂല്യം ലഭിക്കില്ല. സ്വന്തം കാരണത്താലല്ലാതെ ജോലിയിൽ നിന്നും പിരിച്ചു വിട്ടവർക്കാണ് ഈ അനുകൂല്യം ലഭിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.