'ഹമാസ് ആക്രമണം മാധ്യമ പ്രവര്‍ത്തകരുടെ അറിവോടെ; അല്ലെങ്കില്‍ ലൈവായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ? ഭീകരരായി പരിഗണിക്കണം': ഇസ്രയേല്‍

'ഹമാസ് ആക്രമണം മാധ്യമ പ്രവര്‍ത്തകരുടെ അറിവോടെ; അല്ലെങ്കില്‍ ലൈവായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെങ്ങനെ? ഭീകരരായി പരിഗണിക്കണം': ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസ് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നു കയറി നടത്തിയ ആക്രമണം ചില മാധ്യമ പ്രവര്‍ത്തകരുടെ അറിവോടെയെന്ന് ഇസ്രയേല്‍. ഗാസയിലെ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹമാസിന്റെ ആക്രമണ നീക്കം മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് ഇസ്രയേല്‍ വാര്‍ത്താ വിനിമയ മന്ത്രി ഷ്‌ളോമോ കര്‍ഹി പറഞ്ഞു.

എ.പി, സി.എന്‍.എന്‍, റോയിട്ടേഴ്‌സ്, ന്യൂയോര്‍ക്ക് ടൈംസ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗാസയിലെ ഫോട്ടോ ജേണലിസ്റ്റുകള്‍ക്ക് ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. അല്ലെങ്കില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണം കൃത്യമായി പകര്‍ത്താനും പ്രചരിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞതെങ്ങനെയെന്നും മന്ത്രി ചോദിച്ചു.

ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ ഹമാസ് ഭീകരര്‍ കഫര്‍ അസയിലെ ഇസ്രയേലിന്റെ സുരക്ഷാ വേലി തകര്‍ക്കുന്നത്, കിബൂത്സിലുണ്ടായ ആക്രമണം, ഇസ്രയേലിന്റെ യുദ്ധ ടാങ്കുകള്‍ തീയിടുന്നതെല്ലാം ഇവര്‍ ലൈവായി പകര്‍ത്തിയിരുന്നു.

ഈ ദൃശ്യങ്ങള്‍ കൃത്യമായി പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഇസ്രയേലിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളികളാണ്. ഫോട്ടോ ജേണലിസ്റ്റുകള്‍ ഹമാസിന്റെ പദ്ധതിയുടെ ഭാഗമാണെന്നും അവരെ ഭീകരരായി പരിഗണിക്കണമെന്നും ഇസ്രയേലിന്റെ യുദ്ധകാര്യ കാബിനറ്റംഗം ബെന്നി ഗാന്റ്‌സ് ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണം മാധ്യമ സ്ഥാപനങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.