കോട്ടയം: ചങ്ങനാശ്ശേരി അരമനയിലെ കൃഷിയിടത്തിൽ കുർത്തയും പാന്റും ധരിച്ച് തൂമ്പയും പിടിച്ച് മഞ്ഞൾ പറിക്കുന്ന ആളെ പരിചയമില്ലാത്തവർ ആരും കാണില്ല. ചങ്ങനാശ്ശേരി അതിരൂപതയുടെ തലവൻ മാർ പെരുംതോട്ടം മെത്രാപ്പോലീത്തായാണ് ഈ കൃഷിക്കാരൻ.സഹ പ്രവർത്തകരോടൊപ്പം വിളവെടുപ്പിന്റെ തിരക്കിലാണ് ഈ വലിയ ഇടയൻ.

കഴിഞ്ഞ വർഷം കോവിഡ് കാലത്തും അദ്ദേഹം കൃഷിപ്പണികൾക്കിറങ്ങിയിരുന്നു. ശക്തവും ഈടുറ്റതുമായ ലേഖനങ്ങളിലൂടെ സഭയുടെ നയംവ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ലേഖനങ്ങൾ. 2007 ലാണ് അദ്ദേഹം ചങ്ങനാശ്ശേരി അതിരൂപതയുടെ സാരഥ്യംഏറ്റെടുക്കുന്നത്.