പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക - കേരളാ ബാങ്ക് വായ്പാ മേള: അടുത്ത മാസം 14 ന് കോട്ടയത്ത്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക - കേരളാ ബാങ്ക് വായ്പാ മേള: അടുത്ത മാസം 14 ന് കോട്ടയത്ത്

കോട്ടയം: കോട്ടയം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള ബാങ്കും സംയുക്തമായി അടുത്ത മാസം 14 ന് വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. കോട്ടയം ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ്, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ് വായ്പാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ സ്ഥിര താമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് പുതിയ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാം. താല്‍പര്യമുള്ള പ്രവാസികള്‍ക്ക് www.norkaroots.org/ndprem എന്ന വെബ്സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരള ബാങ്ക് വഴി നോര്‍ക്ക റൂട്ട്‌സ് രണ്ട് പദ്ധതികള്‍ നടപ്പാക്കി വരുന്നത്. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരണും പ്രവാസി ഭദ്രതയും. പ്രവാസി കിരണ്‍ പദ്ധതിയില്‍ ഒരു ലക്ഷം രൂപ മുതല്‍ മുപ്പത് ലക്ഷം രൂപ വരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പ നല്‍കുന്നത്.

കൃത്യമായ വായ്പാ തിരിച്ചടവിന് 15% മൂലധന സബ്സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്ന് ശതമാനം പലിശ സബ്സിഡിയും (നാല് വര്‍ഷവും) നല്‍കി വരുന്നു. ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്കാണ് പ്രവാസി ഭദ്രതാ വഴി അവസരമുളളത്.

സംശയങ്ങള്‍ക്ക് നോര്‍ക്കാ റൂട്ട്‌സ് ഹെഡ് ഓഫീസ് തിരുവനന്തപുരം 0471 2 770 511, 7736 917 333 -കോട്ടയം നോര്‍ക്ക സെല്‍ നമ്പര്‍ +91-8281 004 905 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തി ദിവസങ്ങളില്‍) ബന്ധപ്പെടാം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്ത് നിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.