ഫിലിപ്പീൻസിൽ കത്തോലിക്കാ ദൈവാലയത്തിൽ സ്‌ഫോടനം; മൂന്ന് മരണം

ഫിലിപ്പീൻസിൽ കത്തോലിക്കാ ദൈവാലയത്തിൽ സ്‌ഫോടനം; മൂന്ന് മരണം

മനില: ഫിലിപ്പീൻസിൽ കത്തോലിക്ക പള്ളിയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ. ഞായറാഴ്ച രാവിലെ മറാവി നഗരത്തിലെ മിൻഡനാവോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (എംഎസ്യു) ജിംനേഷ്യത്തിലെ ദൈവാലയത്തിലാണ് സംഭവം.

2017 ൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള സർക്കാർ സേനയും തീവ്രവാദികളും തമ്മിലുള്ള അഞ്ച് മാസത്തെ യുദ്ധത്തിന്റെ വേദിയായിരുന്നു നഗരം. വിവേചനരഹിതവും ഭയാനകവുമായ അക്രമത്തിൽ അഗാധമായ ദുഖവും പരിഭ്രാന്തിയും ഉണ്ടെന്ന് യൂണിവേഴ്സിറ്റി പറഞ്ഞു.

ഒരു പരിഷ്കൃത സമൂഹത്തിൽ അക്രമത്തിന് സ്ഥാനമില്ല, എം‌എസ്‌യു പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത് പ്രത്യേകിച്ച് വെറുപ്പുളവാക്കുന്നു. ക്രിസ്ത്യൻ സമൂഹത്തോടും ഈ ദുരന്തം ബാധിച്ച എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് സർവകലാശാല അറിയിച്ചു.

കാമ്പസിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും സർവകലാശാല കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.