81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങള്‍; അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും

81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങള്‍; അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. നടന്‍ നാനാ പടേക്കര്‍ ആണ് മുഖ്യാതിഥി. മുഹമ്മദ് കൊര്‍ദോഫാനി എന്ന നവാഗത സുഡാനിയന്‍ സംവിധായകന്റെ 'ഗുഡ് ബൈ ജൂലിയ'യാണ് ഉദ്ഘാടന ചിത്രം.

വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ വച്ച് കെനിയന്‍ സംവിധായിക വനൂരി കഹിയുവിനുള്ള 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡും സമ്മാനിക്കും.

81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകളാണ് 15 തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കുന്നത്. യുദ്ധ വിരുദ്ധ സന്ദേശം നല്‍കാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. പോര്‍ച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്‌സണായ ജൂറിയാണ് അന്താരാഷ്ട്ര മല്‍സരവിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.

ഇന്ന് മുതല്‍ 15 വരെ നടക്കുന്ന മേളയുടെ ഭാഗമായി എക്സിമ്പിഷനുകള്‍ , മീറ്റ് ദി ഡയറക്ടര്‍, മറ്റ് കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയും അരങ്ങേറും. 12000 ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ എത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.