നരഭോജി കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്; ആശങ്കയില്‍ വയനാട്

നരഭോജി കടുവയെ പിടികൂടാനാവാതെ വനം വകുപ്പ്; ആശങ്കയില്‍ വയനാട്

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പ്രജീഷ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കടുവയെ കണ്ടത്താന്‍ സാധിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സ്ഥലത്ത് കടുവ വീണ്ടും എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. പുല്ലരിയാന്‍ പോയപ്പോഴായിരുന്നു പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രജീഷിനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ അക്രമകാരിയായ കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വെടിവെച്ച് കൊല്ലാന്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പറഞ്ഞിരുന്നു.

വനം വകുപ്പിന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെട്ട 13 വയസ് പ്രായമുള്ള ണണഘ 45 എന്ന ഇനത്തില്‍പ്പെട്ട ആണ്‍ കടുവയാണ് ആക്രമിച്ചത്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ വെടിവെച്ച് കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും കടുവയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.