സിയോള്‍: സാംസങ് ഇലക്‌ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ജയ് വൈ ലീക്ക് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ. അഴിമതി തെളിഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിലെ സിയോള്‍ ഹൈക്കോടതി ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ഹൈക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ 52കാരനായ ലീയെ 2017ല്‍ ജയിലിലടച്ചിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ ശിക്ഷയില്‍ ഇളവ് ലഭിച്ചു.
കേസ് പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് സിയോള്‍ ഹൈക്കോടതിയിലേക്ക് മാറ്റി. ഇന്ന് ഹൈക്കോടതിയാണ് ലീക്ക് രണ്ടര വര്‍ഷത്തെ ശിക്ഷ വിധിച്ചത്. ഇതോടെ, സാംസങ് ഇലക്ട്രോണിക്സിലെ പ്രധാന തീരുമാനമെടുക്കുന്നതിൽ നിന്നും ലീയെ മാറ്റിനിർത്തും. മാത്രമല്ല സാംസങ്ങിന്റെ നിയന്ത്രണം നിലനിർത്തുന്നതിൽ നിർണായകമായ പങ്ക് വഹിച്ച അന്തരിച്ച പിതാവിൽ നിന്നുള്ള അനന്തരാവകാശ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാനും അദ്ദേഹത്തിന് കഴിയില്ല. വിധി പുറപ്പെടുവിച്ച സുപ്രീം കോടതി കേസ് സിയോൾ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് സൗത്ത് കൊറിയൻ മുൻ പ്രസിഡണ്ടിൻറെ 20 വർഷം തടവ് ശിക്ഷ സുപ്രീം കോടതി ശരിവച്ചു