തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതി ലഭിക്കാനായി ഇനിയും പോരാടുമെന്ന് അച്ഛന്‍ ഉണ്ണി. ഇതിനായി അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും. വേണമെങ്കിൽ സുപ്രീം കോടതി വരെ പോകാനും മടിയില്ല എന്നും അദ്ദേഹം പറഞ്ഞു. സിബിഐ സംഘം പല കാര്യങ്ങളും അന്വേഷിച്ചില്ല അതുകൊണ്ട് തന്നെ മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പിക്കണമെന്ന് ആവശ്യപ്പെടും.
ബാലഭാസ്കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ യുടെ നിഗമനം. വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനും സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസ് എടുത്തിരുന്നു.