കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

 കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം; മരണംവരെ നിരാഹാരം പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സമരം അടുത്ത ഘട്ടത്തിലേക്ക്. പ്രതിഷേധത്തിന്റെ ഭാഗമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മരണംവരെ നിരാഹാരം പ്രഖ്യാപിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ടാണ് പ്രഖ്യാപനം ഉണ്ടായത്. ഇരയായ വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക, തൊഴിലിടത്തില്‍ സുരക്ഷാ നടപടികള്‍ നടപ്പിലാക്കുക, പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും രോഗികള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുക , ജോലിസ്ഥലത്തെ ഭീഷണി സംസ്‌കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ഡോക്ടര്‍മാരാണ് നിരാഹാര സമരം നടത്തുന്നത്. നിരാഹാരത്തിനിടെ ഇവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ബംഗാള്‍ സര്‍ക്കാരാണ് അതിന് ഉത്തരവാദിയെന്നും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.