ഇന്ത്യ തിരയുന്ന കൊടും ഭീകരന്‍ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതം; ചികിത്സ ലഭ്യമാക്കി പാകിസ്ഥാന്‍

ഇന്ത്യ തിരയുന്ന കൊടും ഭീകരന്‍ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതം; ചികിത്സ ലഭ്യമാക്കി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന കൊടും ഭീകരന്‍ മൗലാന മസൂദ് അസ്ഹറിന് ഹൃദയാഘാതമെന്ന് സൂചന. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഇയാള്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലായിരുന്നു എന്നാണ് സൂചന. മസൂദ് അസ്ഹറിനെ ഇവിടെ നിന്ന് കറാച്ചിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരനെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ ഇസ്ലാമബാദില്‍ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുപോയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ തണലൊരുക്കുന്ന നിരവധി ഭീകര സംഘടനകളില്‍ ഒന്നായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും തലവനുമാണ് മൗലാന മസൂദ് അസ്ഹര്‍. മുംബൈ ഭീകരാക്രമണത്തിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് മസൂദ് അസ്ഹര്‍.

ഇതടക്കം ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിലും ജെയ്‌ഷെയും മസൂദ് അസ്ഹറുമാണ്. പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ആക്രമണത്തില്‍ വരെ പ്രതിയായ ഇയാള്‍ പാകിസ്ഥാന്‍ ഒരുക്കിയ സുരക്ഷിത താവളത്തിലാണ് കഴിയുന്നത്. പഠാന്‍കോട്ടിലെ വിമാത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിലും ഇയാള്‍ക്ക് വ്യക്തമായ പങ്കുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.