കടുവയുടെ ആക്രമണം: അടിയന്തര പരിഹാരമുണ്ടാകണമെന്ന് വനം വകുപ്പിനോട് മുഖ്യമന്ത്രി

കടുവയുടെ ആക്രമണം: അടിയന്തര പരിഹാരമുണ്ടാകണമെന്ന് വനം വകുപ്പിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ നരഭോജി കടുവയുടെ ആക്രമണത്തില്‍ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഉന്നതതല യോഗത്തിലാണ് വനം മന്ത്രിയേയും ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ദുരന്തര നിവാരണ നിയമപ്രകാരം ഇടപെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

മനുഷ്യ ജീവന് ആപത്ത് ഉണ്ടായാല്‍ മറ്റ് നിയമങ്ങളെ ഡിഎംഎ ആക്ട് സെക്ഷന്‍ 72 പ്രകാരം മറികടക്കാം. ഇക്കാര്യം മുഖ്യമന്ത്രി വനം വകുപ്പിനെ അറിയിച്ചു.

ഇതോടെയാണ് നരഭോജി കടുവയായി പ്രഖ്യാപിച്ച് വനം വകുപ്പ് ഉത്തരവിറക്കിയത്. അതിനിടെ കടുവാഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് എന്നിവടങ്ങളിലാണ് കര്‍ഫ്യൂ. കടുവയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.