അസമില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും പ്രകമ്പനം

 അസമില്‍ ഭൂചലനം: 5.0 തീവ്രത രേഖപ്പെടുത്തി; ഗുവാഹത്തിയിലും പ്രകമ്പനം

മോറിഗാവ്: അസമില്‍ ഭൂചലനം. 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസമിലെ മൊറിഗാവ് ജില്ലയിലാണ് അനുഭവപ്പെട്ടത്. ഗുവാഹത്തിയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പ നിരീക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് പുലര്‍ച്ചെ 2:25 ന് 16 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളില്‍ ഒന്നായ അസമില്‍ ഭൂകമ്പങ്ങള്‍ വളരെ സാധാരണമാണ്. ഇത് ശക്തമായ ഭൂകമ്പ സാധ്യത കൂടുതലായ സീസ്മിക് സോണ്‍ വി- യില്‍ പെടുന്നു.

ചൊവ്വാഴ്ച രാവിലെ ബംഗാള്‍ ഉള്‍ക്കടലിലും റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം രാവിലെ 6:10 ന് 91 കിലോമീറ്റര്‍ താഴ്ചയിലാണ് ബംഗാള്‍ ഉള്‍ക്കടലിലെ ഭൂകമ്പം ഉണ്ടായത്. കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും, നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.