'ബ്രിട്ടൻ, ഫ്രാൻസ്, കാനഡ രാജ്യങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നു'; ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി

'ബ്രിട്ടൻ, ഫ്രാൻസ്, കാനഡ രാജ്യങ്ങൾ ഹമാസിനെ പിന്തുണയ്ക്കുന്നു'; ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി

ടെൽ അവീവ്: ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കൾ ഹമാസിനൊപ്പം നിൽക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ ഹമാസിനെ ശക്തിപ്പെടുത്തുന്നു എന്നും നെതന്യാഹു ആരോപിക്കുന്നു.

നിങ്ങൾ മനുഷ്യത്വത്തിൻ്റെയും ചരിത്രത്തിൻ്റെയും തെറ്റായ ഭാഗത്താണ്. കൂട്ടക്കൊലപാതകികൾ, ബലാത്സംഗികൾ, കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നവർ, തട്ടിക്കൊണ്ടുപോകുന്നവർ എന്നിവർക്കൊപ്പമാണ് നിങ്ങൾ നിലക്കൊള്ളുന്നതെന്ന് ഇമ്മാനുവൽ മാക്രോണിനോടും, മാർക് കാർണിയോടും, കെയർ സ്റ്റാർമറിനോടുമായി നെതന്യാഹു പറഞ്ഞു.

ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ഈ ലളിതമായ സത്യം എങ്ങനെ ഒഴിവാക്കുന്നുവെന്ന് എനിക്ക് ഒരിക്കലും മനസിലാകുന്നില്ല എന്നും നെതന്യാഹു പറഞ്ഞു.

ഇസ്രയേലിനെ നശിപ്പിക്കാനും ജൂത ജനതയെ ഉന്മൂലനം ചെയ്യാനും ഹമാസ് ആഗ്രഹിക്കുന്നുവെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. ‌

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.