ബെർലിൻ: ജർമനിയിലെ റെയിൽവെ സ്റ്റേഷനിൽ നടന്ന കത്തിയാക്രമണത്തിൽ 12 പേർക്ക് പരിക്ക്. ഹാംബുര്‍ഗിലെ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്നും പൊലിസ് അറിയിച്ചു.
39 വയസുള്ള യുവതിയെ സംഭവ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് നാല് ട്രാക്കുകള്‍ അടച്ചിട്ടു. ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയതായും റിപ്പോർട്ടുകളുണ്ട്.