അമേരിക്കയിൽ ജൂത പ്രതിഷേധത്തിന് നേരെ പാലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി ബോംബേറ്; ഒരാൾ അറസ്റ്റിൽ

അമേരിക്കയിൽ ജൂത പ്രതിഷേധത്തിന് നേരെ പാലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി ബോംബേറ്; ഒരാൾ അറസ്റ്റിൽ

വാഷിങ്ടൺ ഡിസി: ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിൽ നടന്ന ജൂത റാലിക്ക് നേരെ ബോംബേറ്. കൊളറാഡോയിലെ ബൗൾഡർ നഗരത്തിൽ ഒരു മാളിന് മുമ്പിലാണ് സംഭവമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്.

ആക്രമണം നടത്തിയാളെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു. മുഹമ്മദ് സാബ്രി സോളിമാൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് എഫ്ബിഐ ഏജന്റുമാർ അറിയിച്ചു. 'സയണിസ്റ്റുകളെ അവസാനിപ്പിക്കൂ, അവർ കൊലയാളികളാണ്, പാലസ്തീൻ സ്വതന്ത്രമാണ്' -എന്ന് അക്രമി മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്.

കൊളറാഡോയിലെ ബൗൾഡറിൽ നടന്നത് ഭീകരാക്രമണമാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി വൈറ്റ് ഹൗസും അറിയിച്ചു.

വാഷിങ്ടണിലെ ഒരു ജൂത മ്യൂസിയത്തിന് പുറത്ത് രണ്ട് ഇസ്രയേലി എംബസി ജീവനക്കാരെ വെടിവച്ചു കൊന്നതിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ബൗൾഡർ അക്രമം നടക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.