രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: 24 മണിക്കൂറിനുള്ളില്‍ റിപ്പോർട്ട് ചെയ്തത് നാല് മരണം; രണ്ടെണ്ണം കേരളത്തിൽ

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു: 24 മണിക്കൂറിനുള്ളില്‍ റിപ്പോർട്ട് ചെയ്തത് നാല് മരണം; രണ്ടെണ്ണം കേരളത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ 794 കേസുകളുടെ വര്‍ധനവും നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് 5755 ആക്ടീവ് കേസുകളാണ് ഇന്ന് വരെ റിപ്പോര്‍ട്ട് ചെയ്തത്. ഓരോ ദിവസവും 500 ല്‍ അധികം കേസുകളുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്ന് മാത്രം രാജ്യത്താകെ 794 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തിലും രോഗ വ്യാപനം വര്‍ധിക്കുകയാണ്. ഇതുവരെ 1806 ആക്ടിവ് കേസുകള്‍ ഉണ്ട്. ഇന്നലത്തെക്കാളും 127 കേസുകളുടെ വര്‍ധനവാണ് സംസ്ഥാനത്ത് ഇന്നുണ്ടായത്.

കേരളം കഴിഞ്ഞാല്‍ കൂടുതല്‍ ആക്റ്റീവ് കേസുകള്‍ ഉള്ളത് പശിമ ബംഗാളിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും ആണ്. ഈ നാല് സംസ്ഥാനങ്ങളിലും 500 ന് മുകളിലാണ് ആക്റ്റീവ് കേസുകള്‍. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ആകെ മരണം 59 ആയി ഉയര്‍ന്നു.

അതേസമയം രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.