രാജ്യത്ത് അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ ആസ്തികള്‍; ശരിയായ രേഖകളുമായി എപ്പോള്‍ വന്നാലും പണം നല്‍കുമെന്ന് ധനമന്ത്രി

രാജ്യത്ത് അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ ആസ്തികള്‍; ശരിയായ രേഖകളുമായി എപ്പോള്‍ വന്നാലും പണം നല്‍കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് അവകാശികളില്ലാതെ 1.84 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ആസ്തികള്‍ ഉണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി കിടക്കുന്ന സാമ്പത്തിക ആസ്തികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ധനമന്ത്രി വ്യക്തമാക്കി.

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് ഗുജറാത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട്, ഓഹരികള്‍ എന്നിവയുടെ രൂപത്തിലാണ് സാമ്പത്തിക നിക്ഷേപങ്ങള്‍ ബാങ്കുകളിലും റെഗുലേറ്റര്‍മാരുടെ പക്കലുമായി അവകാശികളില്ലാതെ കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അവകാശികളില്ലാത്ത പണം ബാങ്കുകളിലോ ആര്‍ബിഐയിലോ നിക്ഷേപക ഫണ്ടുകളിലോ ഉണ്ട്. ആ ഫണ്ടുകളുടെ യഥാര്‍ത്ഥ ഉടമകളെയും അവകാശികളെയും കണ്ടെത്തി പണം അവര്‍ക്ക് കൈമാറണം. അവിടെ പണം സുരക്ഷിതമാണ്. ശരിയായ രേഖകളുമായി നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരാം. പണം നിങ്ങള്‍ക്ക് നല്‍കും. സര്‍ക്കാര്‍ അതിന്റെ സൂക്ഷിപ്പുകാരാണ്. അത് ബാങ്ക് വഴിയോ സെബി വഴിയോ ആകാം. മറ്റേതെങ്കിലും ഏജന്‍സി വഴിയുമാകാം. അത് സുരക്ഷിതമായി അവിടെയുണ്ടെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.