ഒടുവില്‍ അന്തിമ കണക്ക് പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍; സംസ്ഥാനത്ത് 78.27 ശതമാനം പോളിങ്

 ഒടുവില്‍ അന്തിമ കണക്ക് പുറത്തു വിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍; സംസ്ഥാനത്ത്  78.27 ശതമാനം പോളിങ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1987 ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങാണ് ഇത്തവണത്തേത്. കുന്ദമംഗലത്താണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് - 84.83 ശതമാനം. റാന്നിയിലാണ് ഏറ്റവും കുറവ് പോളിങ് - 68.99 ശതമാനം.

ചിറ്റൂര്‍ - 84.63 ശതമാനം, കുന്നത്തുനാട്- 84.09 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ രണ്ടും മൂന്നും മണ്ഡലങ്ങള്‍. 1987 ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു പോളിങ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷവും ല തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസാന പോളിങ് ശതമാനം പുറത്തു വിട്ടിരുന്നില്ല. കണക്കുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.