ടിക് ടോക് നിരോധന സ്റ്റേയ്ക്ക് എതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്

ടിക് ടോക് നിരോധന   സ്റ്റേയ്ക്ക് എതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്

ടിക് ടോക് നിരോധന   സ്റ്റേയ്ക്ക് എതിരെ ട്രംപ് ഭരണകൂടം കോടതിയിലേക്ക്

ന്യൂയോർക്: ചൈനീസ് ആപ്പായ ടിക്ടോക് നിരോധിച്ച നടപടി സ്റ്റേ ചെയ്ത

ഫെഡറൽ കോടതി വിധിക്കെതിരെ അമേരിക്കൻ സർക്കാർ പുനഃപരിശോധനാ ഹരജി നൽകും. ആപ് സ്റ്റോറുകളിൽ നിന്ന് ടിക്ടോക് നീക്കാനുള്ള അമേരിക്കൻ അമേരിക്കൻ തീരുമാനമാണ് കൊളംബിയയിലെ യു.എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി കാൾ നിക്കോളാസ് സെപ്റ്റംബറിൽ സ്റ്റേ ചെയ്തത്.

പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഉത്തരവു പ്രകാരം നിരോധനം നിലവിൽ വരുന്നതിന് മണിക്കൂറുകൾ മുമ്പാണ് വിധി പുറപ്പെടുവിച്ചത്. എന്നാൽ, നവംബർ മുതൽ പൂർണമായും നിരോധിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന ടിക്ടോകിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

ട്രംപിന്റെ തീരുമാനത്തിനെതിരെ ആപ് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ബൈറ്റ്ഡാൻസ് നിയമനടപടി സ്വീകരിച്ചത്. അധികാരത്തിന് പുറത്തുള്ള കാര്യങ്ങളാണ് ട്രംപ് ചെയ്തതെന്നും അമേരിക്കൻ ഭരണഘടനയുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

ചൈനീസ് ആപുകളായ ടിക് ടോകുമായും വി ചാറ്റുമായുള്ള ഇടപാടുകൾ നിരോധിച്ച് കൊണ്ട് ആഗസ്റ്റിൽ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമേരിക്കയിലെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടിക് ടോകിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസുമായും വി ചാറ്റിന്റെ ടെൻസെന്റുമായി ഒരു ഇടപാടും നടത്താൻ സാധിക്കില്ലെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.