ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ക്കായുളള പരിശോധന കർശനമാക്കി ഷാർജ പോലീസ്. എമിറേറ്റിലെ കുറ്റകൃത്യങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുക അതുവഴി സുരക്ഷ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധനകള്‍ കർശനമാക്കിയത്.
പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ കണ്ടാല്‍ പരിശോധന നടത്തും. കുടുംബമായി താമസിക്കുന്നയിടങ്ങളിലും വ്യാപാരസമുച്ചയങ്ങളിലുമെല്ലാം പരിശോധനകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അത്തരത്തിലുളള വാഹനങ്ങളില്‍ ആദ്യം മുന്നറിയിപ്പ് നോട്ടീസ് പതിക്കും. തുടർന്നും വാഹനം മാറ്റിയില്ലെങ്കില്‍ മുന്നറിയിപ്പ് നല്കി 48 മണിക്കൂറിനുളളില്‍ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.