മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഒൻപതാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം ഇരുപത്തിഒൻപതാം   ദിവസം

മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി (ലൂക്കാ 1:41).

എലിസബത്ത് ഗർഭിണിയായ വിവരം അറിഞ്ഞ്, മറിയം അവരുടെ ഭവനത്തിൽ എത്തിയത്, ഈശോയെ ഉദരത്തിൽ വഹിച്ചു കൊണ്ടാണ്.

ദൈവസാന്നിധ്യമുള്ള വ്യക്തികൾ കടന്നു ചെല്ലുമ്പോൾ, ആ വ്യക്തിയെ പ്രതി ദൈവം ആ ഭവനവും ചുറ്റുപാടും അനുഗ്രഹിക്കപ്പെടുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. യാക്കോബിനെ പ്രതി ലാബാനെ അനുഗ്രഹിക്കുന്നത്( ഉല്പത്തി 30:27), ജോസഫിനെ ഓർത്ത് കർത്താവ് പൊത്തിഫറിന്റെ വീടിനെ അനുഗ്രഹിച്ചത് (ഉൽപത്തി 39:5) ഒക്കെ ഉദാഹരങ്ങളാണ്. ദൈവം തന്റെ പ്രിയപ്പെട്ടവരേ പ്രതി ഈ ഭവനങ്ങളെ ഭൗതീകമായി അനുഗ്രഹിച്ചു.

പുതിയനിയമത്തിൽ ദൈവത്തിന്റെ ഏറ്റവും വലിയ ദാനവും അനുഗ്രഹവുമായി നാം കാണുന്നത് അവിടുന്ന് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിനെയാണ്. ഈശോയെ ഉദരത്തിൽ വഹിച്ച് , മറിയം കടന്നു ചെല്ലുമ്പോൾ എലിസബത്തും അവളുടെ ഉദരത്തിലെ ശിശുവും പരിശുദ്ധാത്മാവിൽ നിറഞ്ഞു എന്ന് വചനത്തിൽ നാം കാണുന്നു (ലൂക്കാ 1:41), (1:15). പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകം ആ ഭവനത്തിൽ ഉണ്ടായി.

പരിശുദ്ധ അമ്മയെപ്പോലെ അവിടുത്തെ വചനം കേൾക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് പരിശുദ്ധാത്മാവിൽ നിറഞ്ഞ ഒരു വിശുദ്ധ ജീവിതം നയിക്കുവാനുള്ള കൃപയ്ക്കായി കാരുണ്യവാനായ ദൈവത്തോട് പ്രാർത്ഥിക്കാം. നമ്മുടെ ജീവിതങ്ങൾ മറ്റുള്ളവർക്ക് അനുഗ്രഹത്തിനു കാരണമായി തീരട്ടെ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.