അബുദബി: പൊതുസ്ഥലങ്ങളിലേക്കുളള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായി ചുരുക്കുമെന്ന് അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി. ഓഗസ്റ്റ് 20 മുതലാണ് നിർദ്ദേശം പ്രാബല്യത്തില്‍ വരിക.
കോവിഡ് പ്രതിരോധ മുന്‍കരുതലെന്ന നിലയില്‍ എമിറേറ്റിലെ പൊതുജനാരോഗ്യം മുന്‍ നിർത്തിയാണ് തീരുമാനം. ഇതുവരെ 93 ശതമാനം പേർ വാക്സിനെടുത്തുവെന്നാണ് വിലയിരുത്തല്‍. ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്‍റുകള്‍, കഫേ, മറ്റ് റീടെയ്ല്‍ ഔട്ട്ലെറ്റ് തുടങ്ങിയവയിലെല്ലാം നിർദ്ദേശം ബാധകമാണ്. സൂപ്പർ മാർക്കറ്റുകള്‍ക്കും ഫാർമസികള്‍ക്കും ആദ്യ ഘട്ടത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്.