കഴുതയെ ചുമന്നവർ - യഹൂദ കഥകൾ ഭാഗം 27 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

കഴുതയെ ചുമന്നവർ - യഹൂദ കഥകൾ ഭാഗം  27   (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )


ഒരു യഹൂദപട്ടണത്തിലൂടെ ഒരു വല്യപ്പനും ചെറുമകനും കൂടി ഒരു കഴുതയെ നയിച്ചുകൊണ്ട് നടക്കുന്നു. വഴിയിൽ വച്ചു ഒരു യാത്രക്കാരി അവരോട് ചോദിച്ചു : നിങ്ങൾ എന്തിനാണ് നടക്കുന്നത്? കഴുതപ്പുറത്തു കയറി യാത്രചെയ്തുകൂടെ ? കഴുതകൾ സവാരിക്കുവേണ്ടിയാണ്. നല്ല ഉപദേശം പോലെതോന്നി. വല്യപ്പനും ചെറുമകനും കഴുതപ്പുറത്തുകയറി. പട്ടണത്തിൽ എത്തിയപ്പോൾ ഒരുവൻ മുൻപിൽ കയറി നിന്ന് പറഞ്ഞു : ഇതൊരു കുട്ടികഴുതയാണ്. നിങ്ങൾ രണ്ടു തടിയന്മാർ. നിങ്ങള്ക്ക് ലജ്ജയില്ലേ ? ഉടനെ കുട്ടി കഴുതപ്പുറത്തുനിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മറ്റൊരുവൻ മുമ്പിൽ കയറി വന്നു പറഞ്ഞു: നിങ്ങൾ എന്തിനാണ് ആ കുട്ടിയെ നടത്തിക്കുന്നത്. നിങ്ങൾ ഒരു വല്യപ്പനാണോ? കുട്ടികളോട് കരുണ കാണിക്കണ്ടേ? നിങ്ങൾ ഇറങ്ങി നടന്നാലെന്താണ് കുഴപ്പം? ഉടനെ വല്യപ്പൻ താഴെയിറങ്ങി. ചെറുമകനെ കയറ്റി ഇരുത്തി. വഴിയിൽ വച്ച് ഒരു കർഷകനെ കണ്ടുമുട്ടി. അയാൾ ചെറുമകനോട് പറഞ്ഞു: വല്യപ്പനെ നടത്തികൊണ്ട് നീ കഴുതപ്പുറത്തു യാത്ര ചെയ്‌താൽ ദൈവ കോപം ഉണ്ടാകാം. ചെറുമകൻ താഴെയിറങ്ങി. അവൻ വിഷമിച്ചു. കിട്ടിയ ഉപദേശമെല്ലാം നല്ലതുതന്നെ. ഒരു നിർദ്ദേശം മാത്രമേ ബാക്കി അവശേഷിച്ചുള്ളൂ. വല്യപ്പനും ചെറുമകനും കൂടി കഴുതയെ അവരുടെ പിൻഭാഗത്ത് തള്ളിക്കയറ്റി കഴുതയേയും ചുമന്നു കൊണ്ട് നടന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.