'നമ'യെ തേടിയെത്തി അജ്മാന്‍ ഭരണാധികാരിയുടെ കാരുണ്യഹസ്തം

'നമ'യെ തേടിയെത്തി അജ്മാന്‍ ഭരണാധികാരിയുടെ കാരുണ്യഹസ്തം

അജ്മാന്‍: തലയില്‍ വലിയ മുഴയുമായി ജനിച്ച മൊറോക്കന്‍ ബാലികയ്ക്ക് ചികിത്സ ഉള്‍പ്പടെയുളള സഹായങ്ങള്‍ നല്‍കി അജ്മാന്‍ ഭരണാധികാരി. 'നമ'യെന്ന കുഞ്ഞുബാലികയ്ക്കും കുടുംബത്തിനുമാണ് അജ്മാന്‍ ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി സഹായം നല്‍കിയത്.

ജനിച്ചപ്പോഴേ അസുഖമുളള കുട്ടിയായിരുന്നു നമ. വലിയ മുഴയുമായി ജനിച്ച നമയുടെ ചികിത്സയ്ക്കായി പണമില്ലാതെ വലയുകയായിരുന്നു കുട്ടിയുടെ കുടുംബം. ഇത് ശ്രദ്ധയില്‍പെട്ട ഭരണാധികാരി കുട്ടിയുടെ ചികിത്സ ഏറ്റെടുത്തു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തിലെ ആശുപത്രിയില്‍ ചികിത്സാ സൗകര്യമൊരുക്കി.

ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തലയിലെ മുഴ നീക്കം ചെയ്തു. ശസ്ത്രക്രിയ വിജയമായിരുന്നു. ഇത് കൂടാതെ കുട്ടിയുടെ കുടുംബത്തിനായി പുതിയ വീട് നല്‍കുകയും ചെയ്തു അജ്മാന്‍ ഭരണാധികാരി. ഇതിന് മുന്‍പും രാജ്യത്തിന് അകത്തും പുറത്തുമുളള നിരവധി പേർക്ക് അജ്മാന്‍ ഭരണാധികാരിയുടെ സഹായം ലഭിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.