ദോഹ: പന്ത്രണ്ട് വയസിന് താഴെയുളളവർക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനുളള പ്രവർത്തനങ്ങള്‍ ആരംഭിച്ച് ഖത്തർ. സെപ്റ്റംബറോടെ 12 വയസിന് താഴെയുളളവർക്കുളള വാക്സിനേഷന് അംഗീകാരം നല്‍കിയേക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.
ഒക്ടോബറോടെ കൂടി രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാവുമെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഖത്തറില്‍ വാക്‌സിന്‍ നല്‍കിവരുന്നുണ്ട്. ഫൈസര്‍ ബയോണ്‍ടെക്ക് വാക്‌സിനാണ് നിലവില്‍ നല്‍കിവരുന്നത്.