12 വയസുകഴിഞ്ഞവർക്ക് രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധനവേണം; അബുദബി

12 വയസുകഴിഞ്ഞവർക്ക് രണ്ടാഴ്ചയിലൊരിക്കല്‍ കോവിഡ് പരിശോധനവേണം; അബുദബി

അബുദബി: മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകള്‍ തുറക്കുമ്പോള്‍, ക്ലാസുകളിലേക്ക് എത്തുന്ന, 12 വയസും അതിന് മുകളില്‍ പ്രായമുളള കുട്ടികളും കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശം. അഡൈക് (അബുദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്) നല്‍കി പുതിയ മാർഗനിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടേയും ആരോഗ്യ സുരക്ഷ മുന്‍നിർത്തിയാണ് തീരുമാനമെന്ന് അഡെക് വ്യക്തമാക്കി. ഭിന്നശേഷിക്കാരായ കുട്ടികളെ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

16 വയസിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്ക് സ്കൂളുകളിലെത്തിയുളള പഠത്തിന് മുന്‍പ് കോവിഡിന്‍റെ രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണമെന്ന് നിർദ്ദേശമുണ്ട്. അല്‍ ഹോസന്‍ ആപ്പില്‍ വാക്സിനേഷന്‍ നില പരിശോധിക്കുകയുമാകാം. മൂന്നുമുതല്‍ 15 വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നി‍ർബന്ധമല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.