ദുബായ്: ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തുന്നവർക്ക്, ആറുമണിക്കൂറിനുളളിലെ റാപ്പിഡ് പിസിആർ ടെസ്റ്റ് മതിയെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിർദ്ദേശം ലഭിച്ചതായി ട്രാവല്‍ ഏജന്‍സികള്‍.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട, എന്നിവിടങ്ങളില്‍ നിന്നുളള യാത്രാക്കാർക്കാണ് നിർദ്ദേശം ബാധകമാവുക. യാത്രയ്ക്ക് നാലുമണിക്കൂർ മുന്‍പ് പരിശോധന നടത്തുമ്പോള്‍ പലയിടങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നു. ഈ സാഹചര്യം വിലയിരുത്തിയാണ് പിസിആർ പരിശോധനാ സമയം നീട്ടിയത്.