ദുബായ്: ഇന്ത്യന്‍ പ്രീമിയർ ലീഗിലെ മത്സരങ്ങള്‍ക്കായി താരങ്ങള്‍ യുഎഇയിലേക്ക് എത്തിതുടങ്ങി. ചാർട്ടേഡ് വിമാനത്തിലാണ് ഓരോ ടീമും കളിക്കാരെ എത്തിക്കുന്നത്. ആറ് ദിവസത്തെ നിർബന്ധിത ക്വാറന്‍റീന്‍ കളിക്കാർക്കുണ്ടെന്ന് ബിസിസിഐ അറിയിച്ചുമുംബൈ ഇന്ത്യന്‍സ് കളിക്കാരായ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അബുദബിയിലേക്കാണ് എത്തിയത്.
രവീന്ദ്ര ജഡേജ,ചേതേശ്വർ പൂജാര, ഷർദ്ദുല്‍ ഠാക്കൂർ, സാം കരണ്‍, മോയീന്‍ അലി എന്നിവരും യുഎഇയിലെത്തി. സെപ്തംബര്‍ 19 മുതലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. ചെന്നൈ സൂപ്പര്‍ കിംഗും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ദുബായിലാണ് ആദ്യ മത്സരം നടക്കുക. അബുദബിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഏറ്റുമുട്ടും. പതിമൂന്ന് മത്സരങ്ങള്‍ ദുബായിലും പത്ത് മത്സരങ്ങള്‍ ഷാര്‍ജയിലും എട്ട് എണ്ണം അബുദബിയിലും ആണ് ക്രമീകരിച്ചിട്ടുളളത്.