ദുബായ്: ദുബായില്‍ 50 കോടി ദിർഹം വിലമതിക്കുന്ന 500 കിലോയിലധികം വരുന്ന കൊക്കെയ്ന്‍ പോലീസ് പിടിച്ചെടുത്തു. സ്കോർപിയോണ്‍ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തതെന്നും മേഖലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്നും ദുബായ് പോലീസ് പറഞ്ഞു.
കൊക്കെയ്നിന്റെ വലിയ ശേഖരം കടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ജാഗ്രതയിലായിരുന്നു പോലീസ് എന്നും ലഹരി വിരുദ്ധ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഈദ് മുഹമ്മദ് താനി ഹാരിബ് പറഞ്ഞു. അന്താരാഷ്ട്ര ബന്ധമുളള മയക്കുമരുന്ന മാഫിയയ്ക്കായി യുഎഇയില്‍ ഇടനിലക്കാരനായി പ്രവർത്തിച്ച മധ്യപൂർവ്വദേശക്കാരനാണ് പിടിയിലായത്.
രാജ്യത്ത് എത്തിച്ചതിന് ശേഷം മറ്റ് എമിറേറ്റുകളിലെ വേർ ഹൗസുകളിലേക്ക് കൊക്കെയ്ന്‍ ശേഖരം മാറ്റാനായിരുന്നു പദ്ധതിയെന്നും പോലീസ് വ്യക്തമാക്കി. കൂടുതല്‍ നിയമ നടപടിക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.