മുംബൈ: മുംബൈയിൽ വരാനിരിക്കുന്ന കൊവിഡ് ഗ്രാഫിലെ വർധനവ് തീവ്രമാകില്ലെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്(ടിഎഫ്ആർ) പഠനം. ദീപാവലിക്ക് ശേഷമുള്ള കൊവിഡ് കേസുകളുടെ വർധനവ് കഴിഞ്ഞ തവണത്തെ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും ടിഎഫ്ആർ വ്യക്തമാക്കി.
അളുകൾക്ക് വൈറസിനെതിരേ ചില പ്രതിരോധ ശേഷി കൈവരിക്കാൻ സാധിച്ചുവെന്നും ടിഎഫ്ആർ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡീൻ സന്ദീപ് ജുൻജ പറഞ്ഞു. എങ്കിലും നവംബർ ആദ്യവാരം നഗരം പൂർണ്ണമായും തുറന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഉയരുമെന്നും കൊളാബയിലെ ടിഎഫ്ആർ ഗവേഷകർ അഭിപ്രായപ്പെട്ടു.